രാഷ്ട്രീയത്തിലുപരി ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പ് ..നവംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
ആരാകും വിജയ കീരീടം ചൂടുക എന്നതാണ് ലോകം മുഴുവൻ കണ്ണും മിഴിച്ചു നോക്കുന്നത് . ട്രംപും കമല ഹാരിസും രണ്ടും ഒന്നിനൊന്നു മികച്ചത് എന്നതിൽ തർക്കമില്ല . എങ്കിലും അന്തിമ വിധി ആർക്കൊപ്പം എന്നതാണ് പ്രധാന ചോദ്യം. അതായത് മത്സരം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിൽ .
മത്സരത്തിൽ ഡെമോക്രാറ്റുകൾ ജോ ബൈഡന്റെ പേര് പ്രഖ്യാപിച്ചത് അൽപ്പം വൈകിയാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സ്ഥാനാർഥികൾ തമ്മിലുള്ള സംവാദമാണ് . എൺപത്തൊന്നുകാരനായ ബൈഡന് ആദ്യ സംവാദത്തിൽത്തന്നെ ട്രംപിനോട് അടിയറ പറയേണ്ടി വന്നു. പേരുകൾ മാറി വിളിച്ചതും , വേദി മറന്നതുമെല്ലാം വലിയ ചർച്ചയായി .ഇതോടെ രാഷ്ട്രീയനിരീക്ഷകരും മാധ്യമങ്ങളുമെല്ലാം ട്രംപിന് അനായാസവിജയം പ്രവചിച്ചു. അതായത് ബൈഡന്റെ സ്ഥാനാർഥിത്യത്തെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉയർന്നു . ഡെമോക്രാറ്റിക് നേതാക്കളില്‍ നിന്നുള്‍പ്പെടെ ബൈഡന്‍ മത്സര രംഗത്ത് നിന്ന് മാറണമെന്ന ആവശ്യവും ഇതിന് പിന്നാലെ ശക്തമായി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യത ഏറെക്കുറെ ഇല്ലാതായ ഘട്ടത്തിലായിരുന്നു ഇത്. പിന്നീട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പല പേരുകളും ഉയര്‍ന്നുവരികയും ചെയ്തു. അവസാനം ബൈഡന്‍ മത്സര രംഗത്തുനിന്ന് പിന്മാറുകയും നിലവില്‍ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു .ഇതോടെ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും അമേരിക്കയിലേക്ക് മാറി.
പിന്നീട് വാശിയേറിയ പോരാട്ടങ്ങൾക്കുള്ള വേദിയായി അമേരിക്ക .എങ്ങും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപോ കമല ഹാരിസോ എന്ന ചോദ്യം മാത്രം. കമല ഹാരിസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് അമേരിക്കയെപ്പറ്റിയും ലോകരാഷ്ട്രീയത്തെപ്പറ്റിയും തന്റെ കാഴ്ചപ്പാട് വിശദീകരിച്ചു.
അതെ സമയം പുറത്തു വരുന്ന സർവേകളും ഇരുക്കൂട്ടർക്കും പ്രതീക്ഷയും , നിരാശയും നൽകുന്നതാണ് .മത്സര രംഗത്തേക്ക് വൈകിയെത്തിയ കമല ഹാരിസിനും ഡെമോക്രാറ്റുകള്‍ക്കും ആശ്വാസമാകുന്നതും അതേസമയം തന്നെ നെഞ്ചിടിപ്പേറ്റുന്നതുമായ സര്‍വേ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റോയിറ്റേഴ്‌സ്-ഇപ്‌സോസ് പോള്‍ നാല് പോയിന്റിന്റെ മേല്‍ക്കൈ കമല ഹാരിസിന് പ്രവചിക്കുമ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പോള്‍ പ്രവചനം അങ്ങനെ പോകുന്നു സർവേ ഫലങ്ങൾ.
തെരഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം അമേരിക്കൻ സാദ്ധ്യതകൾ പ്രവചനാതീതമാണ് . വിജയക്കൊടി ആര് പാറിക്കും എന്ന് അറിയാൻ ഇനി ദിനങ്ങളുടെ കാത്തിരിപ്പ് മാത്രം .. ഇന്ത്യൻ വംശജകൂടിയായ കമല ഹാരിസിന്റെ ഇപ്പോഴത്തെ മേൽക്കൈ അടുത്ത നവംബർ അഞ്ചുവരെ നിലനിർത്തിയാൽ, കമല ഹാരിസിന്റെ വിജയം നിഷ്പ്രയാസമായിരിക്കും , അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും കമല ഹാരിസ്. മറിച്ചെങ്കിൽ അമേരിക്ക ട്രംപിന്റെ കൈകളിൽ ഭദ്രവും
===================================